Sunday, 16 March 2014

ഗുജറാത്തിന്റെ രോദനം. മറക്കാതെ വായിക്കുക.
-----------------------------------
ഗുജറാത്ത്‌. മുസ്ലിങ്ങളെ പച്ചക്ക് തീ കൊളുത്തി കൊന്ന നരാധമനായ നരേന്ദ്ര മോഡിയുടെ നാട്, ക്ഷമിക്കണം മോഡി ഭരിക്കുന്ന നാട്. അവിടുത്തെ തെരുവ് വിളക്കുകള്‍ക്കു ശനിയാഴ്ച രാത്രി പതിവിലും കവിഞ്ഞ പ്രകാശമായിരുന്നു. സംഘപരിവാറിന്റെ ത്രിശൂലങ്ങള്‍ക്ക് മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞ അവിടുത്തെ മുസ്ലിങ്ങള്‍ക്ക്‌ പതിവിലും കവിഞ്ഞ ആനന്ദമുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ഇന്നവര്‍ക്കൊരു നേതാവുണ്ടത്രേ.. അദ്ദേഹത്തിന്റെ പൂര്‍ണ നാമമാണ് അശൈഖ് അഹമ്മദ്‌ അബൂബക്കര്‍ അല്‍ മലബാരി കാന്തപുരം.

പട്ടിണി വിട്ടുമാറാത്ത ഗുജറാത്തിന്റെ ഗന്ധം മണക്കാത്ത മറ്റൊരു മുസ്ലിം വിഭാഗം വാഴുന്ന ഒരു നാട് കൂടിയുണ്ട് ഭാരതത്തില്‍. ഭൂപടത്തില്‍ ഏറ്റവും താഴെയായി കാണുന്ന സുന്ദരമായ ആ നാട് നമ്മുടെ കേരളം തന്നെയാണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. കാരണമെന്തെന്നോ..? ഗുജറാത്തില്‍ ജീവിക്കുന്ന അനേകായിരം വരുന്ന മുസ്ലിങ്ങല്‍ക്കോ, നര നായാട്ട് കാരനായ നരേന്ദ്ര മോഡിക്കോ, മോഡിക്ക് വേണ്ടി കുരക്കുന്ന അയാളുടെ അനുയായികള്‍ക്കോ അറിയില്ല കാന്തപുരം വന്നത് മോഡിക്ക് വോട്ടു പിടിക്കാനാണെന്നു, എന്നാല്‍ ഇവിടെ ബുദ്ധിജീവികളെന്നു അവകാശപ്പെടുന്ന കേരളത്തിലെ ചേളാരിസവും വഹാബിസവും കൂടി ചേര്‍ന്ന് കണ്ടെത്തിയത്രെ കാന്തപുരം മോഡിക്ക് വോട്ടു പിടിക്കാന്‍ പോയതാണെന്ന്. അതു വലിയ ആറ്റം ബോംബായി കൊണ്ട് നടക്കുകയാണ് അവര്‍ . കാന്തപുരം ഗുജറാത്തില്‍ മര്‍കസ് നിര്മിച്ചപ്പോഴും മോഡി ചുട്ടുകൊന്ന മുസ്ലിങ്ങളുടെ ബാക്കി ശേഷിപ്പുകള്‍ പെറുക്കിയെടുത്തു അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി ഇസ്ലാമിക വിദ്യാഭ്യാസം അവര്‍ക്ക് പകര്‍ന്നു നല്കുമ്പോഴോന്നും മുക്കൂട്ടു മുന്നണികളുടെ വിഷം തുപ്പുന്ന നാക്ക് ആരും പുറത്തുകണ്ടില്ല. എന്നാല്‍ കാന്തപുരത്തിന്റെ പുത്രന്‍ ഡോ:ഹകീം അസ്ഹരി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അടുക്കല്‍ ഗവണ്മെന്റ് സപ്പോര്‍ട്ട് കിട്ടാന്‍ വേണ്ടി ചെന്ന ചിത്രം മാത്രം കുപ്രാചാരങ്ങള്‍ കൊണ്ട് കറുത്തിരുണ്ട മുക്കൂട്ടു വിഭാഗത്തിന്റെ ഹൃദയങ്ങളില്‍ ഇടം നേടി. ആഖിറം രക്ഷപ്പെടുത്താന്‍ വേണ്ടി കാന്തപുരത്തില്‍ നിന്നും ഇസ്ലാമിക അറിവിന്റെ മണിമുത്തുകള്‍ തേടി ജീവിക്കുന്ന ഒരു പറ്റം യുവാക്കളെയും വയോവൃദ്ധന്മാരെയും ആ ചിത്രം കാണിച്ചു ഉറക്കം കെടുത്തി. സംസാര ശേഷിയില്ലാത്ത ആ ചിത്രത്തിന് പിന്നില്‍ ഒരുപാടു ദീനീ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്ന കാര്യം പറയാന്‍ കഴിയാതെ ആ ചിത്രം വിതുംബുന്നുണ്ടാകാം..

പിന്നെയുമുണ്ടായീ ആക്രമണ വിവാദങ്ങള്‍.. അഭിമുഖത്തില്‍ കാന്തപുരം മോഡിയെ സപ്പോര്‍ട്ട് ചെയ്തു എന്നായിരുന്നു ആ അപാര സൂക്ഷ്മ ദൃഷ്ടികള്‍ കണ്ടെത്തിയ മറ്റൊരു 'സുപ്പ്രധാന' കണ്ടെത്തല്‍. ആ അഭിമുഖം ഈ വിനീതനായ ഞാന്‍ നാല് അഞ്ച്‌ പ്രാവശ്യം വായിച്ചു. പക്ഷെ വ്യക്തമായ ആ അക്ഷരങ്ങള്‍ക്ക് ഇടയില്‍ അങ്ങനെയൊരു കണ്ടുപിടിത്തം കാണാന്‍ എന്‍റെ സാദാരണ നേത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. മറിച്ചു ഞാന്‍ കണ്ടത് മറ്റൊന്നാണ്. മോഡിയെ അന്ഗീകരിന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തിയെ അല്ല അവരുടെ പ്രവര്തിയെയാണ് അന്ഗീകരിക്കുകയോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്ന് കാന്തപുരം വ്യക്തമായി പറയുന്നത്. എന്‍റെ അഭിപ്രായത്തില്‍ നരേന്ദ്രമോഡി എന്ന മനുഷ്യന്‍ ഒരു വ്യക്തി ആണ് അല്ലാതെ പ്രവര്‍ത്തി അല്ല. ചിലപ്പോള്‍ ഒരു ഫുട്ബാള്‍ കമാണ്ട്രിയുടെ ബുദ്ധിയില്‍ നരേന്ദ്രമോഡി എന്ന 'പ്രവര്‍ത്തി" യെ കാന്തപുരം അംഗീകരിച്ചു എന്ന് വെട്ടിതിരിഞ്ഞു വന്നതാകാം.. ചില തലചെരിഞ്ഞ പന്തുകള്‍ പോസ്റ്റുകളിലേക്ക് വെട്ടിതിരിഞ്ഞു വരുന്ന പോലെ.. ആ ഫുട്ബാള്‍ പണ്ഡിതന്റെ വാക്കുകളാണല്ലോ ആ വിഭാഗത്തിന്റെ "വിജയ"ത്തിന്റെ രഹസ്യം..

മുസ്ലിം ലോകത്തിന്റെ ഭാവി സുരക്ഷയ്ക്ക് വേണ്ടി എടുക്കുന്ന കാന്തപുരത്തിന്റെ ഉറച്ച തീരുമാനങ്ങളെ സമൂഹമദ്ധ്യത്തില്‍ ചവിട്ടിത്തേക്കാന്‍ വേണ്ടി ഇസ്രായേലി സൈറ്റുകളില്‍ വരെ പരതി നടക്കുന്ന ഈ മനുഷ്യക്കോലങ്ങള്‍ കാണാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു അഭിമുഖം പുറത്തു വിട്ടു. അതില്‍ വ്യക്തമായി കാന്തപുരം പറഞ്ഞത് "നരേന്ദ്ര മോഡി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ആണെന്നും, അത്തരക്കാര്‍ക്കു രാജ്യം ഭരിക്കാന്‍ കഴിയില്ല" എന്നുമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ "മഷിനോട്ടം" എന്ന പ്രോഗ്രാമില്‍ രഹീസ് റഷീദ് മലപ്പുറം ഈ അഭിമുഖം നടത്തുമ്പോള്‍ ഈ ചേളാരി മൌദൂദി വിഷപ്പാമ്പുകള്‍ കണ്ണ് ചിമ്മി. താന്‍ കണ്ണടച്ചാല്‍ ലോകം ഇരുട്ടിലാകും എന്ന മഹത്തായ തത്വം തന്റെ അന്തംകമ്മി വിഭാഗത്തെ പഠിപ്പിക്കാന്‍ കൂടി വേണ്ടിയാകാം അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയത്‌ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. അതോ അവരുടെ വിഷയം 'കാന്തപുരവും മോഡിയും' എന്നായത് കൊണ്ട് കാന്തപുരം മോഡിയെ എതിര്‍ത്താലും മുക്കൂട്ടു മുന്നണി അത് ഒന്നിപ്പിച്ചു കൊടുക്കും എന്ന വല്ല കൊട്ടേഷനും എറ്റോ എന്നും മനസ്സിലാകുന്നില്ല..

എന്നാല്‍ ഈ വക എടാകൂടങ്ങള്‍ക്കൊന്നും കാന്തപുരം ചെവി കൊടുത്തില്ല. പടച്ച റബ്ബ് അനുഗ്രഹിച്ചു നല്‍കിയ ആയുസ്സ് തീരുന്നതിനു മുന്‍പ് തന്നാല്‍ കഴിയുന്ന യത്തീം മക്കളുടെ വിശപ്പടക്കിയും, പട്ടിണിപ്പാവങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിച്ചും, ഇസ്ലാമിനെ കുറിച്ചറിയാത്തവര്‍ക്ക് മതത്തിന്റെ മൂല്യങ്ങള്‍ പകുത്തു നല്‍കാന്‍ ഇന്ത്യ ഒട്ടുമിക്കും ദീനീ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയും ജനങ്ങള്‍ക്ക്‌ റബ്ബിലേക്കടുക്കാന്‍ ജുമാ പള്ളികളും നിസ്കാര പള്ളികളും നിര്‍മിച്ചും, ഈ തിരക്കുകെള്‍ക്കെല്ലാമിടയിലും സര്‍വ്വ ശക്തനോട് അഞ്ച്‌ നേരം മനസ്സുരുകി പ്രാര്‍തിച്ചും നന്ദിയും പറഞ്ഞു നടക്കുന്ന ഒരാള്‍ക്ക്‌ എവിടുന്നാ ഇവരുടെ "മോഡിയും കാന്തപുരവും" എന്ന മെഗാ സീരിയല്‍ പരമ്പര അന്വേഷിക്കാന്‍ നേരം.. അതൊക്കെ ഉണ്ടാക്കുന്നവര്‍ തന്നെ വായിക്കുക. അതായിരിക്കും വൃത്തി. ബോധമുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ടാകും ലോകം കണ്ട ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതനെ മോഡിയോടു കൂട്ടിവായിക്കുന്നത് "നില നില്‍പ്പിനു വേണ്ടിയുള്ള സമരമാണെന്ന്".

ശനിയാഴ്ച കാന്തപുരം ഗുജറാത്തിന്റെ മണ്ണില്‍ നിന്നും പതിനായിരക്കനക്ക്നു മുസ്ലിങ്ങളെയും കോടിക്കണക്കായ വാര്‍ത്ത പ്രേക്ഷകരുടെയും മുന്നില്‍ നെഞ്ചും വിരിച്ചു നിന്നു കൊണ്ട് "ഭാരതം ഒരു മത വിഭാഗത്തിന്റെയും കുത്തകയല്ല" എന്ന് വിളിച്ചു പറയുമ്പോള്‍ ഒരുനാള്‍ മുസ്ലിങ്ങളുടെ രക്തത്തിന് വേണ്ടി ദാഹിച്ച ഗുജറാത്തിലെ മണ്‍തരികള്‍ പോലും ഒന്ന് കിടുങ്ങിയിട്ടുണ്ടാകും, മുസ്ലിങ്ങളുടെ രക്തക്കറകള്‍ കുടിച്ചു വളര്‍ന്ന മരങ്ങള്‍ പോലും തല താഴ്ത്തിയിട്ടുണ്ടാകാം.. ആ വേദനിക്കുന്നതും ഭയാനകവുമായ ഓര്‍മ്മകള്‍ ഇന്നും നില നില്‍ക്കുന്ന നാടാണ് ഗുജറാത്ത് എന്ന് കാന്തപുരത്തിന് നന്നായിട്ടറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം സ്വപ്നം കാണുന്നത് മതേതരത്വം നില നില്‍ക്കുന്ന ഭാരതമായത് കൊണ്ടാണ് ആര്‍ജവത്തോടെ അങ്ങനെ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് മാത്രം. തീര്‍ന്നില്ല മുസ്ലിങ്ങളെ കണ്ടാല്‍ അറച്ചു തുപ്പുന്ന വര്‍ഗീയ വാദികളുടെ മുന്നില്‍ ഹബീബായ റസൂല്‍[സ]തങ്ങളുടെ മദ്ഹുകള്‍ അടങ്ങിയ മധുരമേറിയ ബുര്‍ദ മജിലിസും ഗുജറാത്തിലെ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഭാവി പരിപാടികള്‍ കൂടി വിവരിക്കാന്‍ കൂടി കാന്തപുരത്തിന്റെ പട്ടാളം ആരെയും ഭയപ്പെട്ടില്ല.

നരേന്ദ്രമോടിക്ക് വോട്ടു ചോദിക്കാനാണ് കാന്തപുരം ഗുജറാത്തിലെത്തിയത് എന്ന താന്തോന്നിസം കണ്ടെത്തിയ 'ഭയങ്കര' നിഗൂഡ കണ്ടത്തല്‍ സംഘമാണ് മുക്കൂട്ടു മുന്നണി സംഘം. കാന്തപുരം പ്രസന്ഗിച്ച വേദിയില്‍ ബി.ജെ.പി.യുടെ കളറോ.. താമരയുടെ ഇലയുടെ ചിത്രമോ വരെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ അത് മതിയായിരുന്നു ഒരു വാര്‍ത്താ സമ്മേളനം വിളിക്കാനുള്ള ഏറ്റവും വലിയ തെളിവ്. എന്നാല്‍ അവര്‍ കണ്ടെത്തിയ സോളിഡ് എവിടെന്‍സ് എന്താണെന്നറിയുമോ..? 'കാന്തപുരം ഗുജറാത്തിലേക്ക് എന്തിനു പോയി' എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണത്രെ... നല്ല ന്യായങ്ങള്‍.. ഇവരുടെ ദയനീയാവസ്ഥ ഓര്‍ക്കുമ്പോള്‍ എനിക്ക് ഓര്മ വരുന്ന കഥ എതാണെന്നറിയുമോ..
പണ്ട് മമ്മദ്ക്ക രാത്രി തേങ്ങ വീഴുന്ന ശബ്ദം കേട്ടു ഇറങ്ങി വന്നപ്പോള്‍ ഒരാള്‍ തെങ്ങില്‍ നിന്നും വേഗത്തില്‍ ഇറങ്ങി വരുന്നത് പിടികൂടി. മമ്മദ്ക്ക ചോദിച്ചു 'എവിടുന്നാ വരുന്നതെന്ന്.'.?
അയാള്‍ വ്യക്തമായ മറുപടി പറഞ്ഞു. 'ഞാന്‍ വഴി മാറി കയറിയതാണെന്നു'.
മമ്മദ്ക്ക വീണ്ടും ചോദിച്ചു. 'വഴി മാറി തെങ്ങിലാണോഡാ കയറുന്നെതെന്നു..'
ഉടനെ വന്നു മറുപടി.
'അത് മനസ്സിലായത്‌ കൊണ്ടല്ലേ ഇറങ്ങി വരുന്നതെന്ന്..'
അതോടെ മമ്മദ്ക്ക നിശബ്ദനായി. ഒന്നും പറയാന്‍ അറിയാഞ്ഞിട്ടല്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയത് കൊണ്ട്.
അതുപോലെയാണ് മുക്കൂട്ടു സംഘങ്ങളുടെ ന്യായങ്ങളും. അല്ലെങ്കില്‍പിന്നെ കാന്തപുരം ഗുജറാത്തില്‍ മോഡിയെ സഹായിക്കാന്‍ പോയതാണെങ്കില്‍ മുസ്ലിങ്ങളെ സഹായിക്കാന്‍ വേണ്ടി ഇവര്‍ക്കു ഇവരുടെ നേതാക്കളെ പറഞ്ഞയക്കാമായിരുന്നില്ലേ ഗുജറാത്തിലെ നമ്മുടെ മുസ്ലിം സഹോദരന്മാര്‍ക്ക് വേണ്ടി. അത് ചെയ്തോ..? ചെയ്യുമോ..?

നബി[സ]തങ്ങളുടെ നിര്‍ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നവരായിരിക്കില്ല ചെളാരിസം അന്ഗീകരിക്കുന്ന വലിയ പണ്ഡിതന്മാര്‍.. മറിച്ചു ആയിഷ[റ]യെ തള്ളിപ്പറഞ്ഞ നെറികെട്ട കെട്ട ശിയാക്കളുടെ സമ്മേളന പ്രധിനിധിയും, സി.ഡി കച്ചവടക്കാരനും, ഫുട്ബാള്‍ വിവരണശാലിയും, പെണ്ണ് വിഷയത്തില്‍ അടി കൊണ്ട് മുന്‍പല്ല് തെറിച്ചവരും തുടങ്ങി നാണം കെട്ട യുവസംഘടന നയിക്കുന്ന ആ വിഭാഗം അത് പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മുസ്ലിമായത്തിന്റെ പേരില്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ നരേന്ദ്രമോഡി ചുട്ടുകൊന്ന ഗുജറാത്തില്‍ പോയി ഭാരതം ആരുടേയും കുത്തകയാണ് എന്ന് കരുതേണ്ട എന്ന് പ്രഖ്യാപിച്ച കാന്തപുരത്തെ വീണ്ടും മോഡിയുമായി കൂട്ടി വായിക്കാന്‍ ചിലര്‍ ശ്രമം നടത്തുമ്പോള്‍, ഭാരതം മതമൈത്രിയോടെ നിലനില്‍ക്കണമെന്നും വര്‍ഗീയത ഇവിടെ നിന്നും തൂത്ത് കളയണമെന്നും ആഗ്രഹിക്കുന്ന പ്രബുദ്ധ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്നും ഉയരുന്ന ചോദ്യമുണ്ട്.
''എന്തിനാണിവര്‍ മോഡിക്ക് വേണ്ടി പണ്ഡിതന്മാരെ ചേര്‍ത്ത് ഇത്ര കഷ്ട്ടപ്പെടുന്നത്..? അങ്ങനെ വരുമ്പോള്‍ ആരാണ് മോഡിയെ പിന്തുണക്കുന്നത്..???''